2 മാസം കൊണ്ട് ആദായ നികുതി വകുപ്പ് തിരികെ നല്‍കിയത് 26276 കോടി രൂപ
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസം കൊണ്ട് ആദായ നികുതി വകുപ്പ് തിരികെ നല്‍കിയത് 26276 കോടി രൂപ. ഇതില്‍ വ്യക്തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 1502854 പേര്‍ക്കാണ് പണം തിരികെ കിട്ടിയത്. 44531 കേസുകളിലായി 18738 കോടിയുടെ കോര്‍പറേറ്റ് ടാക്സും തിരികെ നല്കി.
ആകെ 15.47 ലക്ഷം നികുതി ദായകര്‍ക്കാണ് റീഫണ്ട് ലഭിച്ചിരിക്കുന്നത്. ഏത് വര്‍ഷത്തെ നികുതിയാണ് തിരികെ നല്‍കിയതെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് 2019-20 വര്‍ഷത്തേക്കുള്ളതാണ് എന്നാണ് നിഗമനം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്‍കം ടാക്സ് വകുപ്പിന്റെ റീഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.62 ലക്ഷം കോടി രൂപയുടെ റീഫണ്ടാണ് 2.38 കോടി നികുതി ദായകര്‍ക്കായി നല്‍കിയത്. ഇത് 2019-20 കാലത്തേക്കാള്‍ 43 .2 ശതമാനം അധികമായിരുന്നു. 1.83 ലക്ഷം കോടിയായിരുന്നു 2019-20 വര്‍ഷത്തില്‍ തിരികെ നല്കിയ നികുതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍