News

നടപ്പുസാമ്പത്തിക വര്‍ഷം 30,000 കോടി രൂപയുടെ അധിക വരുമാനം നേടും

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാറിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് റെവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനമന്ത്രി നിര്‍മ്മല സീതാരാന്‍  ജൂലൈ  അഞ്ചിന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കോടീശ്വരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ സെസും മൂലം സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ പയുന്നത്. ഇതുമൂലം 30,000  കോടി രൂപയുടെ അധിക  വരുമാനം ഉണ്ടാക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്. ഏതാനും മാസങ്ങള്‍ക്കൊണ്ട് സര്‍ക്കാര്‍ ഏകദേശം 22,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നും അജയ് ഭൂഷണ്‍ പാണ്ഡെ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനം ഉയര്‍ത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന വരുമാനം 3,000-4,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിനാല്‍ ഉയര്‍ന്ന വരുമാനം സര്‍ക്കാറിന് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 25 ശതമാനത്തിലെത്തിച്ചത് സര്‍ക്കാറിന് വരുമാനത്തില്‍ വലിയ ക്ഷീണമുണ്ടാക്കിയേക്കും. കോര്‍പ്പറേറ്റ് നികുതി കുറച്ചതിനെതിരെ കേന്ദ്രസര്‍ക്കാറിന് നേരെ ശകത്മായ ആക്ഷേപമാണ് ഉയര്‍ന്നുവന്നത്. 250 കോടി രൂപയുടെ വിറ്റ് വരവുള്ള കമ്പനികളായിരുന്നു ഇതിന് മുന്‍പ് 25 ശതമാനം കോര്‍പ്പറേറ്റ് നികുതി അടച്ചത്. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ 400 കോടി രൂപ വരെയുള്ള കമ്പനികള്‍ക്കെല്ലാം 25 ശതമാനം നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്‍രെ വരുമാനത്തില്‍ വലിയ പങ്ക്് വഹിക്കുന്ന കോര്‍പ്പറേറ്റ് നികുതി കുറച്ച തീരുമാനം സര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയലുള്ള വരുമാനം ഉണ്ടാക്കാനോ വളര്‍ച്ച നേടാനോ കഴിയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ രാജ്യം വ്യാവസ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണെന്നാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യകത്മാക്കുന്നത്. 

രാജ്യത്തെ 99.3 ശതമാനം കമ്പനികള്‍ക്ക് ഇളവ് നല്‍കുകയും സാധാരണക്കാരെയും, കര്‍ഷകരെയും മാറ്റി നിര്‍ത്തുകയും ചെയ്തുവന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പോരായ്മാണ് കാണുന്നത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. കറ്റംസ് തീരുവ കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ലോഹങ്ങളില്‍ അടക്കം വിലക്കയറ്റമുണ്ടാകും. സ്വര്‍ണത്തിന് പവന് 5000 രൂപയ്ക്ക് മുകളില്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ ഡീസലിന് ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. 

 

Author

Related Articles