ടിബിഒ ടെക് ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടുന്നു; ലക്ഷ്യം 2100 കോടി രൂപ
ട്രാവല്‍ സേവനങ്ങള്‍ നല്കുന്ന ടിബിഒ ടെക് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഐപിഒയ്ക്ക് അനുമതി തേടിയുള്ള ഡ്രാഫ്റ്റ് പേപ്പര്‍ കമ്പനി സെബിക്ക് സമര്‍പ്പിച്ചു. 2100 കോടി രൂപയാണ് ടിബിഒ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1200 കോടിയുടെ ഓഹരികളുമാണ് വില്‍ക്കുക. പ്രീ-ഐപിഒ പ്ലേസ്മെന്റിലൂടെ 180 കോടിരൂപ സമാഹരിക്കാനും ടിബിഒയ്ക്ക് പദ്ധതിയുണ്ട്.
പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക പ്ലാറ്റ്ഫോമിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകള്‍ക്കും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ട വെബ്സൈറ്റുകള്‍, ട്രാവല്‍ ആപ്പ് ഡെവലപ്മെന്റ്, ടൂര്‍ പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങളാണ് ടിബിഒ നല്‍കുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പടെ 53 ഓഫീസുകളും 70,000ല്‍ അധികം ഉപഭോക്താക്കളുമാണ് ടിബിഒയ്ക്ക് ഉള്ളത്. ആക്സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ്, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍