ടേഗ ഇന്‍ഡസ്ട്രീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 1 മുതല്‍
ടേഗ ഇന്‍ഡസ്ട്രീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പോളിമര്‍ അധിഷ്ഠിത മില്‍ ലൈനേഴ്സ് നിര്‍മാതാക്കളാണ് ടേഗ. 700-750 കോടിരൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 1,36,69,478 ഓഹരികളാണ് വില്‍ക്കുന്നത്.
പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും ഓഹരികള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഐപിഒ. ഡിസംബര്‍ 13ന് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. പ്രൈസ് ബാന്‍ഡ് പിന്നീട് അറിയിക്കും. മദന്‍ മോഹന്‍ മോഹങ്ക 33,14,657 ഓഹരികളും മനീഷ് മോഹങ്ക 6,62,931 ഓഹരികളും യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്യുറ്റി സ്ഥാപനമായ വാഗ്നര്‍ ലിമിറ്റഡ് 96,91,890 ഓഹരികളും വില്‍ക്കും.
ആറ് ഫാക്ടറികളാണ് ടേഗ ഇന്‍സ്ട്രീസിന് ഉള്ളത്. ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് മൂന്ന് ഫാക്ടറികളാണ് ഇന്ത്യയിലുള്ളത്. ചിലി, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് മറ്റ് ഫാക്ടറികള്‍. സ്വീഡനിലെ സ്കേഗ എബിയുടെ സഹകരണത്തോടെ 1978ല്‍ ആണ് ടേഗ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2001ല്‍ മദന്‍ മോഹന്‍ മോഹങ്ക സ്കേഗയില് നിന്ന് മുഴുവന്‍ ഓഹരികളും സ്വന്തമാക്കുകയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം 856.68 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം ഇത് 695.54 കോടിയായിരുന്നു. അറ്റലാഭം 65.50 കോടിയില്‍ നിന്ന് 136.41 കോടിയായി ആണ് ഉയര്‍ന്നത്. ആക്സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍