ടെസ്ലയുടെ കുതിപ്പ് തുടരുന്നു; വിപണി മൂല്യം 150 ബില്യണ്‍ ഡോളറില്‍; രണ്ട് ദിവസംകൊണ്ട് ഓഹരി വില 36 ശതമാനം വര്‍ധിച്ചു; ഓഹരി വില 887 ഡോളറില്‍
ന്യൂയോര്‍ക്ക്:എലോന്‍ മാസ്ക്കിന്റെ നേതൃത്തില്‍ പ്രവര്‍ത്തിക്കുന്ന ടെസ്ലയുടെ ഓഹരി വില റെക്കോര്‍ഡ് മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം കൊണ്ട് മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ 36 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളില്‍ ഭീമന് കമ്പനിയായ ടെസ് ലയുടെ ഓഹരി വില 887 ഡോളറായി ഉയരുകയും ചെയ്തു. ഇതിന് മുന്‍പ് ടെസ് ലയുടെ ഓഹരി വില 650 ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ഓഹരി വിലയില്‍ രണ്ട് ദിവസംകൊണ്ട് മാത്രം ഇരട്ടിയിലധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2020 ല്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവായ ടെസ്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായ ടെസ്ല ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെക്കുന്നത് നിക്ഷേ്പകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുമുണ്ട്. ഇതോടെ നിക്ഷേപകരെല്ലാം ടെസ്ലയുടെ ഓഹരികളില്‍ ഒന്നടങ്കം കണ്ണുവെക്കുകയാണ്. കഴിഞ്ഞദിവസം വിപണി ഗവേഷന്‍ ആര്‍ഗസ് റിസേര്‍ച്ചര്‍ ടെസ്ലയുടെ ഓഹരികളില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രഖ്യാപനമാണ് വിപണിയില്‍ കമ്പനിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത്.
കമ്പനിയുടെ ഓഹരി വില 556 ഡോോളറില് നിന്നാണ് മിന്നല്‍പ്പോലെ കുതിച്ചുയര്‍ന്നത്. മാത്രമല്ല, ഓഹരി വില 2013 മെയ് മാസത്തിന് ശേഷം റെക്കോര്‍ഡ് നേട്ടം കൊയ്യുകയും ചെയ്തു. 2020 അവസാനിക്കുമ്പോള്‍ കമ്പനിയുടെ ഓഹരി വില കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ഇമാത്രമല്ല കമ്പനിയുടെ മൂല്യം ഇപ്പോള്‍ 150 ബില്യണ്‍ ഡോളറിലേക്ക് കടക്കുകയും ചെയ്തു.
അതേസമയം കമ്പനിയുടെ നേട്ടത്തിന്റെ പ്രധാന കാരണങ്ങള്‍ ഇതോക്കെയാണ്. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടാവുകയും, ചൈനയില്‍ പുതിയ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, മാത്രമല്ല വിപണി രംഗത്ത് പുതിയ മോഡല്‍ ഇറക്കുമെന്ന പ്രഖ്യാപനങ്ങള്‍ വന്നതോടെയാണ് കമ്പനിയുട വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. അടത്തിടെ കമ്പനി ചൈനയില്‍ പുറത്തിറക്കിയ വാഹനം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയും, പിന്നീട്എലോന് മാക്സിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
ഇതോടെ കമ്പനിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് ശക്തമാവുകയും ചെയ്തു. എതിരാളികളെ നിഷ്ഭ്രമമാക്കി കമ്പനിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂ സ്ട്രീറ്റ് റിസേര്‍ച്ചിന്റെ വിലയിരുത്തല്‍ അടിസ്ഥാനത്തില്‍ 2025 ഓടെ കമ്പനിക്ക് രണ്ട് മില്യണ്‍ മുതല്‍ മൂന്ന് മില്യണ്‍ വരെ കാറുകള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍