കോവിഡില്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതി കുറഞ്ഞു; 73 ശതമാനം ഇടിവ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള വസ്ത്ര കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ മെയ് മാസങ്ങളില്‍ 73 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികള്‍ അടച്ചതും ഗതാഗതം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണം. ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഓര്‍ഡറുകള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്നം.
വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മെയ് മാസങ്ങളില്‍ ആകെ 1.63 ബില്യണ്‍ ഡോളറിന്റെ വസ്ത്ര-ചെരുപ്പ് കയറ്റുമതിയാണ് നടന്നത്. 6.07 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്നത്. വസ്ത്ര കയറ്റുമതി 68 ശതമാനം ഇടിഞ്ഞ് 991 ദശലക്ഷം ഡോളറിലെത്തി. ചെരുപ്പ് കയറ്റുമതി 78 ശതമാനം ഇടിഞ്ഞ് 643 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍