ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കും ഇനി നികുതി; നീക്കവുമായി തായ്ലന്ഡ്
ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കും ഇനി നികുതി. 2021ല്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചതോടെ 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താന്‍ തായ്ലന്ഡ്. തീരുമാനം നിലവില്‍ വരുന്നതോടെ ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്നവരെല്ലാം 15 ശതമാനം നികുതി നല്കാന് ബാധ്യസ്ഥരാകും. അതേസമയം, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ മൂലധനനേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
അതിവേഗം വ്യാപിക്കുന്ന ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഘട്ടംഘട്ടമായി നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തായ്ലന്ഡ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇടപാടില്‍നിന്ന് ലഭിക്കുന്ന ലാഭം ഇതോടെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാന്‍ കഴിയും. അതേസമയം, അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ നേരിട്ട് ഇടപെടരുതെന്ന് തായ്ലന്ഡിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് തായ്ലന്ഡ് രാജ്യത്തെ വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ നിര്‍ദേശം നല്‍കിയത്. തായ്ലന്ഡിലെ ഒരുലക്ഷത്തോളം പേരാണ് ക്രിപ്റ്റോ ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍