മാന്ദ്യക്കാലത്ത് വസ്ത്രം വാങ്ങിയില്ലെങ്കിലും ആളുകള്‍ സിനിമകാണും; പിവിആറില്‍ വിറ്റഴിയുന്നത് 112 മില്യണ്‍ ടിക്കറ്റുകള്‍:അജയ് ബിജിലി
മുംബൈ: സിനിമാ മേഖലയുടെ വരുമാനത്തിന്റെ മികച്ച വിഹിതമെത്തുന്നത് ഇപ്പോഴും തീയേറ്ററുകളില്‍ നിന്നാണെന്ന് പിവിആര്‍ ലിമിറ്റഡ് ചെയര്മാന് അജയ് ബിജ്ലി. ഡിജിറ്റല്‍ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ നല്ല സ്വാധീനമുണ്ടെങ്കിലും തീയേറ്റര്‍ വ്യവസായത്തെ ബാധിക്കുന്നില്ല.കാരണം ഇന്ത്യക്കാര്‍ പൊതുവേ പുറത്തുപോയി സിനിമ ആസ്വദിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. ഒടിടി പ്ലാറ്റ്ഫോമുകള് പലപ്പോഴും വര്‍ക്കിങ് ഡേകളിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ആഴ്ചയവസാനമുള്ള അവധികളില്‍ തീയേറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നത് തുടരുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. സിനിമാ വ്യവസായത്തിന്റെ അറുപത് ശതമാനം വരുമാനവും തീയേറ്ററുകളില്‍ നിന്നാണ് ലഭിക്കുന്നത്. തീയേറ്ററുകളിലെ റിലീസ് സിനിമാ പ്രചരണത്തിന് ഏറെ ഗുണംചെയ്യും. മാന്ദ്യംരൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും തീയേറ്ററുകളില്‍ കൂടുതല്‍ ആളുകളെത്തുന്നുവെന്നും അജയ് ബിജ്ലി പറഞ്ഞു.
വരും കാലങ്ങളില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കി സവിശേഷയമായ തീയേറ്റര്‍ അനുഭവം നല്‍കാനും പരിശ്രമിക്കും.പിവിആറില്‍ പ്രതിവര്‍ഷം 112മില്യണ്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍