ബാങ്ക് ലയനം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടില്ല; മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം ബാങ്കിങ് മേഖലയിലെ ഒരു ജീവനക്കാര്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമന്. തൊഴില്‍ നഷ്ടപ്പെടുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും, വാഹന മേഖലയെ തളര്‍ത്തുന്ന നടപടി ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചത് ശരിയായ നടപടിയല്ലെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ അടിക്കടി നടത്തുന്ന പരിഷ്കരണങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബാങ്കിങ് മേഖല അഭിമുഖീരകരിക്കുന്ന എല്ലാ പ്രതിസന്ധിക്കും ലയനത്തോടെ പരിഹിരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പൊതുമേഖലാ ബാങ്കുകളെ നിഷ്ക്രിയ ആസ്തി കുറക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ച് അവസാനത്തോടെ നിഷ്ക്രിയ ആസ്തികള്‍ 8.65 ലക്ഷം കോടിയില്‍ നിന്ന് 7.9 ലക്ഷം കോടിയായി കുറയും. പൊതുമേഖലാ ബാങ്കുകളില്‍ തുടക്കമിട്ട പരിഷ്കരണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 14 പിഎസ്യുകള്‍ ലാഭത്തിലായിട്ടുണ്ട്. നീരവ് മോദിയെ പോലുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ സ്വിഫ്റ്റ് മേസേജിങ് സംവിധാനം കോര്‍ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയം ഭവന വായ്പാ കമ്പനികളെയും കരകയറ്റാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. ഭാഗികമായ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയാണ് ഇതിന് വഴിതെളിച്ചത്. 3,300 കോടി ഇതിനകം ഈ മേഖലയിലേക്ക് ഒഴുക്കിയിട്ടുണ്ട്. മറ്റൊരു 30,000 കോടി കൂടി ഈ മേഖലയിലേക്ക് എത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍