News

ടിക് ടോക് സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് ആപ്പ്; സാധാരണക്കാര്‍ക്ക് ഇനിയും ടിക് ടോകിനെ പറ്റി അറിയില്ല

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക്ക്  ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഗരുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ടിക് ടോക് സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാറിന് എളുപ്പത്തില്‍ ലഭ്യമാകുമത്രെ. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഇന്ത്യക്കാര്‍ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപണി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

എന്നാല്‍ ടിക് ടോകിന് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, എല്ലാ രാജ്യങ്ങളുടെയും നിയമങ്ങള്‍ക്കനുസരിച്ചാണ് ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ടിക് ടോക് കമ്പനി അധികൃതര്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. വ്യക്തികളുടെ വിവരങ്ങള്‍ ടിക് ടോക്ക് മറിച്ചുവില്‍ക്കില്ലെന്നും വ്യക്തമാക്കി. ടിക് ടോകിന് നേരെ  കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ടിക് ടോകിന്റെ ഡൗണ്‍ലോഡിങ് തന്നെ കഴിഞ്ഞ വര്‍ഷം അധികരിച്ചിരിക്കുകയാണ്. ടിക് ടോക് ആഗോള തലത്തില്‍ 2018 ല്‍ മാത്രം ഡൗണ്‍ ലോഡ് ചെയ്തത് 45.8 മില്യണ്‍ ആണ്. 

അതേസമയം ചൈനീസ് ടെലികോമുമായി ടിക് ടോകിന് യാതൊരു പങ്കാളിത്തമില്ലെന്ന വിശദീകരണ ബൈറ്റ്ഡാന്‍സ് ഇപ്പോള്‍ വ്യക്തമാക്കുകയും  ചെയ്തിട്ടുണ്ട്.ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം യുഎസിലും സിംഗപ്പൂരിലുമാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് ടിക് ടോക് പറയുന്നത്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ 5.7 മില്യണ്‍ ഡോളര്‍ യുഎസ് സര്‍ക്കാര്‍ ടിക് ടോകിന് നേരെ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം ചൈനീസ് ആപ്പുകളുടെ അപ്രതിക്ഷിത കടന്നു കയറ്റം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ചൈനീസ് സര്‍ക്കാറിന് ഇന്ത്യയിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനം ടിക് ടോക് നടത്തുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഏത് തരം നിലപാട് സ്വീകരിക്കുമെന്ന് ഇനിയും വ്യക്തമാല്ല.

 

Author

Related Articles