ഡയമണ്ട് കമ്പനി ഗ്രേറ്റ് ഹൈറ്റ്സിന്റെ 17.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ടൈറ്റന്
ഡയമണ്ട് കമ്പനിയായ ഗ്രേറ്റ് ഹൈറ്റ്സിന്റെ 17.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ടാറ്റയുടെ കീഴിലുള്ള ടൈറ്റന് കമ്പനി. 20 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് (ഏകദേശം 152 കോടി) ഇടപാട്. ടൈറ്റന്റെ ഉപസ്ഥാപനമായ ടിസിഎല്‍ നോര്‍ത്ത് അമേരിക്ക (ടിസിഎല്എന്എ) ആണ് ഗ്രേറ്റ് ഹൈറ്റ്സുമായി കരാറിലെത്തിയത്.
ക്ലീന്‍ ഒര്ജിന് എന്ന ബ്രാന്‍ഡില്‍ ലാബ്-ഗ്രോണ്‍ ഡൈമന്ഡുകള് വില്‍പ്പനയ്ക്കെത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് ഹൈറ്റ്സ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രേറ്റ് ഹൈറ്റ്സിന് ഇ-കൊമേഴ്സ് വെബ്സൈറ്റും ഉണ്ട്. ഡൈമന്ഡുകളും ഡയമണ്ട് മോതിരങ്ങളുമാണ് ഇവര്‍ പ്രധാനമായും വില്‍ക്കുന്നത്. 2021ല്‍ 25 മില്യണ്‍ ഡോളറായിരുന്നു ഗ്രേറ്റ് ഹൈറ്റ്സിന്റെ വരുമാനം.
ടൈറ്റന് കമ്പനിയുടെ കീഴില്‍ തനിഷ്ക്, മിയ, സോയ, കാരറ്റ്ലെയ്ന് എന്നീ ആഭരണ ബ്രാന്‍ഡുകളാണ് ടാറ്റയ്ക്ക് ഉള്ളത്. രാജ്യത്തെ പ്രമുഖ വാച്ച്, ആഭരണ നിര്‍മാതാക്കളായ ടൈറ്റന്, കഴിഞ്ഞ ദിവസം സ്മാര്‍ട്ട് വെയറബില്‍ സ്റ്റാര്‍ട്ടപ്പ് നോയിസിനെ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍