എന്‍എച്ച്എഐയുടെ കടബാധ്യതയില്‍ വന്‍ വര്‍ധന; 3.17 ലക്ഷം കോടിയായി ഉയര്‍ന്നു
നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെ കടബാധ്യതയില്‍ വന്‍ വര്‍ധന. 2021 സാമ്പത്തികവര്‍ഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷം കോടിയായാണ് കടം കൂടിയത്. 2020മാര്‍ച്ച് അവസാനത്തില്‍ രേഖപ്പെടത്തിയ ബാധ്യതയേക്കാള് 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത. അതേസമയം, ടോള്‍ വരുമാനത്തില്‍ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഐസിആര്‍എ റേറ്റിങ്സിന്റെ കണക്കുപ്രകാരം മുന്‍ സാമ്പത്തിക വര്‍ഷം ടോള്‍ ഇനത്തില്‍ 26,000 കോടി രൂപയാണ് നാഷണല്‍ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 2021 സാമ്പത്തിക വര്‍ഷം ടോള്‍ വരുമാനത്തില്‍ റെക്കോഡ് വര്‍ധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എന്‍ടിപിസി, ഒഎന്‍ജിസി തുടങ്ങിയ വന്‍കിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണല്‍ ഹൈവേ അതോറിറ്റി. ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകള്‍ക്കായി 2022 സാമ്പത്തിക വര്‍ഷത്തില്‍ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍