എയര്‍ ഇന്ത്യയുടെ ആകെ കടം 58,351 കോടി രൂപയായി വര്‍ധിച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കടം പെരുകുന്നു. എയര്‍ ഇന്ത്യയുടെ ആകെ കടം മാര്‍ച്ച് മാസം വരെ 58,351 കോടി രൂപയായെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എയര്‍ ഇന്ത്യയുടെ സമ്പത്തിക പ്രതിസന്ധി കുറക്കാനുള്ള നടപടകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടും പ്രശ്നങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പരിഹാരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിട്ടും നിക്ഷേപകര്‍ ആരും തന്നെ എത്താതിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായി.
എയര്‍ ഇന്ത്യയുടെ പകുതിയിലധികം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആസ്തി വില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കുമെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് മൂലം എയര്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍