ലോക്ക്ഡൗൺ നീട്ടിയതോടെ റെയിൽവേ 94 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കി; റീ ഫണ്ട് ഇനത്തിൽ നൽകേണ്ടത് 1490 കോടി രൂപ
ന്യൂഡൽഹി: ലോക്ഡൗൺ നീട്ടിയതോടെ റെയിൽവേ റദ്ദാക്കുന്നത് 94 ലക്ഷം ടിക്കറ്റുകൾ. ഇതോടെ റീഫണ്ട് ഇനത്തിൽ റെയിൽവേ നൽകേണ്ടി വരിക 1490 കോടി രൂപ. സർവീസുകൾ നിർത്തിവച്ച മാർച്ച് 22 മുതൽ മെയ് 3 വരെ 94 ലക്ഷം ടിക്കറ്റുകളാണു റദ്ദാക്കുന്നത്. ഇക്കാലയളവിൽ ഏകദേശം 12,500 കോടി രൂപയുടെ വരുമാന നഷ്ടമാണു കണക്കാക്കുന്നത്. ടിക്കറ്റ് ചാർജ് ഇനത്തിൽ 6500 കോടിയും ചരക്കുകൂലിയിൽ 6000 കോടിയും.
മാർച്ച് 22 മുതൽ ഈ മാസം 14 വരെ റദ്ദാക്കിയത് 55 ലക്ഷം ടിക്കറ്റുകളാണ്. ഈ ഇനത്തിൽ 830 കോടി രൂപ റീഫണ്ട് ചെയ്തു. മെയ് മൂന്ന് വരെയുള്ള 39 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ 660 കോടി രൂപയോളം തിരിച്ചുനൽകും. മെയ് മൂന്നിനു ശേഷമുള്ള ടിക്കറ്റ് ഇപ്പോൾ റദ്ദാക്കിയാലും മുഴുവൻ തുക റീഫണ്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് ചാർജായി പ്രതിദിനം ഏകദേശം 140 കോടിയും ചരക്കുകൂലിയായി 350 400 കോടിയും റെയിൽവേക്കു വരുമാനമുണ്ടായിരുന്നു. പരിമിതമായ തോതിൽ നടക്കുന്ന ചരക്കുനീക്കത്തിലൂടെ ഇപ്പോൾ 138 കോടി രൂപയോളമാണു പ്രതിദിന വരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍