News

3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കി ഓണ്‍ലൈന്‍ യാത്രാസഹായ സംരംഭമായ എക്‌സ്പീടിയ; തീരുമാനം 2019 ലെ മോശം പ്രകടനത്തെത്തുടര്‍ന്ന്

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ യാത്രാസഹായ സംരംഭമായ എക്‌സ്പീടിയ ആഗോളതലത്തില്‍ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. 2019 ലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം എന്നും തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രധാന യാത്രാ സൈറ്റിനു പുറമെ ഹോട്ടല്‍സ്.കോം, ഹോട്ട്വയര്‍, ട്രാവലോസിറ്റി, ചീപ്പ്ടിക്കറ്റ്‌സ്, എജെന്‍സിയ, കാര്‍റെന്റല്‍സ്.കോം എന്നീ സൈറ്റുകളും അനാരോഗ്യകരവും അച്ചടക്കമില്ലാത്തതുമായ വളര്‍ച്ചയാണ് പിന്തുടരുന്നതെന്ന് നിര്‍ണ്ണയിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു.

ഈ പ്രയാസകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഞങ്ങളുടെ ബിസിനസ്സ് ലളിതമാക്കുകയും ഞങ്ങളുടെ ശ്രദ്ധയില്‍ വ്യക്തത വരുത്തുകയും ചെയ്തുകൊണ്ട്, ഞങ്ങള്‍ക്കും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഏറ്റവും ഗുണകരമായ പ്രോജക്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന് ഉറപ്പുണ്ട് എന്ന് എക്‌സ്പീടിയ ചെയര്‍മാന്‍ ബാരി ഡില്ലര്‍ പറഞ്ഞു.

സ്തികകള്‍ ചുരുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫെബ്രുവരി 13 ലെ വരുമാന കോളിനിടെ, ഡില്ലര്‍ ഓര്‍ഗനൈസേഷനെ 'വീര്‍ത്ത എന്ന് വിളിക്കുകയും പകല്‍ സമയത്ത് അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് പല ജീവനക്കാര്‍ക്കും അറിയില്ലെന്നും പറഞ്ഞു. ഇതിലൂടെ 2020ല്‍  300-500 മില്യണ്‍ ഡോളര്‍ ലാഭിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം 2019 ല്‍ വില്‍പ്പന എട്ട് ശതമാനവും അറ്റവരുമാനം നാല് ശതമാനവും ഓഹരി വരുമാനം ആറ് ശതമാനവും വര്‍ദ്ധിച്ചിരുന്നു.

ഡിസംബര്‍ അവസാനത്തോടെ കമ്പനിക്ക് ലോകമെമ്പാടുമായി 25,400 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച തൊഴില്‍ വെട്ടിക്കുറവ് 12 ശതമാനം തൊഴിലാളികളെ ഇല്ലാതാക്കുമെന്ന് കണക്കാക്കുന്നു. എന്നാല്‍ കഴിഞ്ഞ പാദത്തില്‍ അറ്റാദായം നാല് ശതമാനവും ഓഹരി വരുമാനം ഒരു ശതമാനവും കുറഞ്ഞുവെന്ന് കമ്പനി നേതൃത്വം വെളിപ്പെടുത്തി. മൂന്നാം പാദ ഫലങ്ങള്‍ നിരാശാജനകമാണെന്ന് കമ്പനി വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഒക്‌സെസ്‌ട്രോമിന്റെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അലന്‍ പിക്കറിലിന്റെയും വേര്‍പാട് ഡിസംബര്‍ ആദ്യം തന്നെ എക്‌സ്പീഡിയ പ്രഖ്യാപിച്ചിരുന്നു.

Author

Related Articles