മന്ത്രാലയങ്ങളോട് ചെലവ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ധനമന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവ് നിയന്ത്രിക്കാന്‍ ധനമന്ത്രാലയം. നിയന്ത്രിക്കാവുന്ന ചെലവുകളില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ആഭ്യന്തര-വിദേശ യാത്രകള്‍, അധികസമയ വേതനം, വാടകകള്‍, ഓഫീസ് ചെലവുകള്‍ തുടങ്ങിയവയിലും മറ്റ് സാധ്യമായ മേഖലകളിലെല്ലാം കടുത്ത നിയന്ത്രണം വേണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ട ചെലവുകള്‍ക്ക് ഇളവുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കമ്മി പരിധികള്‍ ലംഘിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. കൂടാതെ രാജ്യത്തിന് ആവശ്യമായ റേഷന്‍ വിതരണം, സൗജന്യ വാക്സീന് തുടങ്ങിയവയ്ക്കായി 1.45 ലക്ഷം കോടി രൂപ അധികമായ കണ്ടെത്തേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍