ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു. സ്ഥിര നിക്ഷേപത്തിനും ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് കുറച്ചു. വാണിജ്യ ബാങ്കുകള്‍ ഉള്‍പ്പടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വര്‍ഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു. രണ്ട് വര്‍ഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും.
46 ദിവസം മുതല്‍ 90 ദിവസം വരെയുളള നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറച്ചു. 91 മുതല്‍ 180 ദിവസം വരെയുളള കലാവധിയിലേക്ക് നിക്ഷേപിക്കുന്നവയ്ക്ക് പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും 181 ദിവസം മുതല്‍ ഒരു വര്‍ഷം കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും വെട്ടിക്കുറച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍