ഭാരതി എയര്‍ടെല്ലും ടാറ്റാ ടെലിസര്‍വീസും തമ്മിലുള്ള ലയനത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു
ന്യൂഡല്‍ഹി: ഭാരതിഎയര്‍ടെല്ലും ടാറ്റാ ടെലി സര്‍വീസും തമ്മില്‍ ലയിക്കുമെന്ന വാര്‍ത്താ നേരത്ത പുറത്തുവന്നിരുന്നു. ഇരുവിഭാഗം കമ്പനികളുടെ ലയനത്തിന് ടെലികോം മന്ത്രാലയം അനുമതി നല്‍കിയെന്നാണ് വിവരം. 9000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഭാരതി എയര്‍ടെല്‍ നല്‍കണമെന്ന നിബന്ധനയോടെയാണ് ടെലികോം മന്ത്രാലയം ലയനത്തിനായുള്ള അനുമതി നല്‍കിയത്. ലയനത്താേടെ ഇരുവിഭാഗം കമ്പനികളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്പ്പിലായെന്നാണ് സൂചന.
കേസുകള്‍ സംബന്ധിച്ച് ധാരണയായ വിവരം ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ടെലികോം മന്ത്രാലയത്തെ അറിയിച്ചെന്നാണ് വിവരം. ലയനം പൂര്‍ണമാകുന്നതോടെ 19 ടെലികോം സര്‍ക്കിളിലുള്ള ബസിനസ് ഭാരതി എയര്‍ടെല്ലിന് സ്വന്തമാകുമെന്നാണ് ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥ. ലയനത്തിലൂടെ ഇരുവിഭാഗം കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ലയനത്തിലൂടെ എയര്‍ടെല്ലിനാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുക.
നിലവില്‍ ടാറ്റക്ക് 340 മില്യണ്‍ യൂസേഴ്സും, 18 മില്യണ്‍ സബ്സ്ക്രൈബര്‍മാരും ഉണ്ടെന്നാണ് ട്രായ് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ലയനത്തിലൂടെ എയര്‍ടെല്ലിനാണ് പ്രധാന നേട്ടമുണ്ടാക്കാന്‍ സാധിക്കുക. 4ജിക്കായി വ്യാപകമായി ഉപയോഗിക്കുന്ന സ്പക്്്ട്രം ടാറ്റയില്‍ നിന്ന് എയര്‍ടെല്ലിന് സ്വന്തമാക്കാന്‍ സാധിക്കും. 178.5 മെഗാഹേര്‍ട്സ് സ്പെക്ട്രം എയര്‍ടെല്ലിന് ടാറ്റയില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍