ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായതോടെ ട്വിറ്ററിന് തിരിച്ചടി; ഓഹരി വിലയില്‍ 25 ശതമാനം ഇടിവ്
ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50 ശതമാനം താഴ്ന്ന് 59.93 ഡോളര്‍ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളര്‍ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്.
ഓഹരി വിലയിലെ ഇതുവരെയുള്ള നഷ്ടം 25.78 ശതമാനം. ഒറ്റദിവസം കൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളര്‍ ഇടിഞ്ഞ് 47.64 ബില്യണ്‍ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ അവസരം നല്‍കിയിട്ടും ട്വിറ്റര്‍ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവില്‍വന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്ററിന് സര്‍ക്കാര്‍ ഈ മാസമാദ്യം ഒരവസരം കൂടി നല്‍കിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ 'സേഫ് ഹാര്‍ബര്‍' പരിരക്ഷ ഇല്ലാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍