ബി ആര് ഷെട്ടിയുടെ ഫിനാബ്ലര്‍ ഇസ്രായേല്‍-യുഎഇ കണ്‍സോര്‍ഷ്യത്തിന് വില്‍ക്കുന്നത് വെറും ഒരു ഡോളറിന്!
യുഎഇ ആസ്ഥാനമായുള്ള ഇന്ത്യക്കാരനായ കോടീശ്വരന് ബി ആര് ഷെട്ടിയുടെ ഫിനാബ്ലര്‍ പിഎല്‍സി ഇസ്രായേല്‍-യുഎഇ കണ്‍സോര്‍ഷ്യത്തിന് വില്‍ക്കുന്നു. വെരും ഒരു ഡോളറിനാണ് കമ്പനി വില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 1.5 ബില്യണ്‍ പൌണ്ട് (2 ബില്യണ്‍ ഡോളര്‍) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വില്‍പ്പന നടത്തുന്നത്.
പേയ്മെന്റുകള്‍ക്കും വിദേശനാണയ വിനിമയങ്ങള്‍ക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലര്‍, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബല്‍ ഫിന്‍ടെക് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗുമായി കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഫിനാബ്ലറിന്റെ വിപണി മൂല്യം 2 ബില്യണ്‍ ഡോളറായിരുന്നു. ഏപ്രിലില്‍ ഒരു ബില്യണ്‍ ഡോളറിലധികം വെളിപ്പെടുത്താത്ത കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേല്‍ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളില്‍ ഒന്നാണ് ഈ കരാര്‍. അതിനുശേഷം, ബാങ്കിംഗ് മുതല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ വരെയുള്ള കരാറുകള്‍ ഒപ്പു വച്ചിരുന്നു. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍