31,577 ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് യുഎഇ
ഈ വര്‍ഷം പുതിയതായി 31,517 ഹോട്ടല്‍ മുറികള്‍ തുടങ്ങാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സമ്പന്ന രാജ്യമായ യുഎഇയുടെ തീരുമാനം. ഇതില്‍ 40 ശതമാനം ഹോട്ടലുകളും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണെന്ന് എസ്ടിആര് ഗ്ലോബല്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം ചൈന ഈ വര്‍ഷം തുടങ്ങാന്‍ പോകുന്ന ഹോട്ടല്‍ മുറികളുടെ എണ്ണം 82,559 റൂമുകളാണ്. എംഇഎ മേഖലയില്‍ ഏകദേശം 24,170 ഹോട്ടല്‍ മുറികളാണ് ചൈന ആരംഭിക്കുന്നത്. സൗദി അറേബ്യയാണ് ഹോട്ടല്‍ വ്യാവസായത്തില്‍ യുഎഇയുടെ തൊട്ടുപിന്നിലുള്ളത്. ഒമാന്‍ ഈ വര്‍ഷം 3000 ഹോട്ടല്‍ മുറികള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.
അതേസമയം ദുബായിലേക്ക് എത്തുന്നവരുടെ സന്ദര്‍ശകരുടെ എണ്ണത്തിലും വര്ധനവുണ്ടായട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018ലെ ആദ്യത്തെ 9 മാസം കൊണ്ട് 11.58 മില്യണ്‍ ആളുകളാണ് ദുബായ് സന്ദര്ശിക്കാനനെത്തിയത്. ദുബായുടെ വരുുമാനത്തിന്റെ പ്രധാന പങ്ക് ടുറിസ്റ്റുകള്ക്കാണ്. അത് കൊണ്ട് കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഹോട്ടല്‍ വിപണിയിലെ പ്രധാന പങ്ക് കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരുടേതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍