കൊറോണ വൈറസ് ആഘാതത്തിൽ നിന്ന് കരകയറാൻ 34 ബില്യൺ ഡോളർ പാക്കേജുമായി യുഎഇ
യുഎഇ: രണ്ടാമത്തെ വലിയ അറബ് സമ്പദ്‌വ്യവസ്ഥയായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൊറോണ വൈറസിന്റെ ആഘാതം ഒഴിവാക്കാനുള്ള പാക്കേജിന്റെ പരിധി 34 ബില്യൺ ഡോളറായി ഉയർത്തി. 16 ബില്യൺ ദിർഹാമുകളുടെ അധിക പിന്തുണയോടെ 126 ബില്യൺ ദിർഹമിന്റെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയതായി ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ട്വീറ്റിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഈ മാസമാദ്യം 27 ബില്യൺ ഡോളറിന്റെ ഒരു പാക്കേജ് പുറത്തിറക്കിയിരുന്നു. ഇത് രാജ്യത്തെ ബാങ്കുകളെ പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടിരുന്നതാണ്. എന്നാൽ കൊറോണ വൈറസിന്റെ ആഘാതത്തിൽ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതായി മാറുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥ കൂടുതൽ തകർച്ച നേരിടാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് നിലവിലെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നത്. യുഎഇയുടെ ഭാഗമായ അബുദാബി, ദുബായ് എന്നിവയും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ പ്രത്യേക നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍