ഇന്ത്യക്കെതിരായ പാകിസ്ഥാന് നീക്കത്തെ എതിര്‍ത്ത് സൗദി
അബുദാബിയില്‍ വെച്ച് ഇസ്ലാമിക (ഒഐസി) രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഓരോ സെഷനിലും പാകിസ്ഥാന് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ ഇറക്കാന്‍ ശ്രമിച്ചതായും, ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സൗദിയുടെ ഇടപെടല്‍ കാരണം പാകിസ്ഥാന് പ്രസ്താവനകളില്‍ നിന്ന് പിന്മാറി. 57 അംഗ രാജ്യങ്ങള്ക്കടയില് കാശ്മീര്‍ വിഷയങ്ങള്‍ പരാമര്‍ശിച്ച് ഇന്ത്യയെ കടന്നാക്രമിക്കലായിരുന്നു പാകിസ്ഥാന് പദ്ധതിയിട്ടത്.
ഇസ്ലാമിക രാഷ്ടേങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ അധിതിയായി ക്ഷണിച്ചതില്‍ പാകിസ്ഥാന് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന്റെ രാണ്ടാം സെഷനില്‍ പാകിസ്ഥാന് ഇന്ത്യയെ ക്ഷണിച്ചതില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയെന്നാ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ നീക്കത്തെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും പ്രതിരോധിക്കുകയും ചെയ്തു. ഇന്ത്യ നയതന്ത്ര ബന്ധത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതിന്റെ ലക്ഷണമാണിത്. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ നടത്തിയ നീക്കം ഗൗരവത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ ശ്രമങ്ങളെ ഇല്ലാതാക്കിയത് സൗദിയും യുഎഇയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍