തദ്ദേശീയരുടെ സഹായമില്ലാതെ വിദേശികള്‍ക്ക് ഇനി യുഎഇയില്‍ പുതിയ കമ്പനി തുടങ്ങാം; നിയമ ഭേദഗതി ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍
ദുബൈ: വിദേശികള്‍ക്ക് യുഎഇയില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിന് തദ്ദേശീയരുടെ സഹായം ആവശ്യമായി വരില്ല. രാജ്യത്ത് നിലവിലുള്ള കമ്പനി നിയമം മാറ്റാനാണ് ഭരണകൂടത്തിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യുഎഎം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
ആഗോള വിപണിയില്‍ രാജ്യത്തിന്റെ മത്സരോത്സുകത പരിപോഷിപ്പിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍മാറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷമാണ് വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുന്ന തരത്തില്‍ കമ്പനി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചത്. ഗള്‍ഫ് രാജ്യത്തേക്ക് വിദേശികളെയും നിക്ഷേപവും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതില്‍ പ്രധാനം. 2018 ല്‍ തന്നെ ചില ബിസിനസ് മേഖലകളില്‍ വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിച്ചിരുന്നു. ഇതിന് പുറമെ ഫ്രീ സോണുകളിലും ഉടമസ്ഥാവകാശം ലഭിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍