ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഓ ഡിസംബര്‍ 2ന്
മുംബൈ: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഡിസംബര്‍ 2ന് തുടങ്ങും. 750 കോടിരൂപയുടെ സമാഹരണമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഓഹരിയുടെ മുഖവില 36രൂപയായിരിക്കും. ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഓഹരി ഉടമകള്‍ക്ക് രണ്ട് രൂപയുടെ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മിനിമം 400 ഓഹരികള്‍ക്കും പരമാവധി 400 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാമെന്ന് കമ്പനി അറിയിച്ചു. ഈ മാസം ആദ്യം നടന്ന പ്രീ ഐപിഓയില്‍ 250 കോടി രൂപ യുഎസ്എഫ്ബി സമാഹരിച്ചിരുന്നു. കൊട്ടക് കാപ്പിറ്റലിന്റെ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ആന്റ് ജെഎം ഫിനാന്ഷ്യലിനെയാണ് ഉജ്ജീവന് സ്മോള്സ്കെയില്ബാങ്ക് നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. യുഎസ്എഫ്ബി പബ്ലിക് ഓഫറിനായി ഓഗസ്റ്റ് 14നാണ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചത്. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഫണ്ട് സമാഹരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍