ടാറ്റ കമ്യൂണിക്കേഷന്‍സില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകടക്കുന്നു; 26.12 ശതമാനം ഓഹരിയും വില്‍ക്കുന്നു
മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകടക്കുന്നു. കമ്പനിയില്‍ സര്‍ക്കാരിനുള്ള 26.12 ശതമാനം ഓഹരിയാണ് വിറ്റൊഴിയുന്നത്. 16.12 ശതമാനം ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ വഴിയും 10 ശതമാനം ഓഹരി പാനടോണ്‍ ഫിന്വെസ്റ്റിനുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ടാറ്റ സണ്‍സിന്റെ തന്നെ നിക്ഷേപ വിഭാഗമാണ് പാനടോണ്‍ ഫിന്‍വെസ്റ്റ്.
ടാറ്റ സണ്‍സുമായി സര്‍ക്കാരിനുള്ള ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ഓഫര്‍ ഫോര്‍ സെയ്ലിന് തൊട്ടുപിന്നാലെ തന്നെ പാനടോണ്‍ ഫിന്‍വെസ്റ്റിന് ഓഹരികള്‍ വില്‍ക്കുമെന്ന് ടാറ്റ കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. വില നിശ്ചയിക്കുക ഓഫറിംഗില്‍ കൂടെയായിരിക്കും.
ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വില ഇടിവോടെയാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. 2.65 ശതമാനം ഇടിവോട് 1289.75 രൂപയിലാണ് ഓഹരി വില ഇപ്പോള്‍. ഈ വില വെച്ച് നോക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ 26,12 ശതമാനം ഓഹരിക്ക് ഏകദേശം 9600 കോടി രൂപ വരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍