ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 150 കോടി പിന്നിട്ടു
മുംബൈ: രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ഓഗസ്റ്റില്‍ യുപിഐ പ്ലാറ്റ്ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം മാസമാണ് യുപിഐ ഇടപാടുകളില്‍ കാര്യമായവര്‍ധന രേഖപ്പെടുത്തുന്നത്. അതിനിടെ, ചില സ്വകാര്യബാങ്കുകള്‍ യുപിഐ വഴി വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ മാസം 20 എണ്ണത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.
2019- ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മടക്കി നല്കാന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍