രാജ്യത്തെ നഗരസഹകരണ ബാങ്കുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നു; കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്; അഞ്ച് സാമ്പത്തിക വര്‍ഷം കൊണ്ട് രാജ്യത്ത് നടന്നത് ഭീമമായ തട്ടിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ നഗരസഹകരണ ബാങ്കുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരസഹകരണ ബാങ്കുകളില്‍ നടന്നത് ഏകദേശം 220 കോടി രൂപയുടെ തട്ടിപ്പുകളാണ് നടന്നത്. വിവരവകാശ നിയമ പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നഗരസബകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് 127.7 കോടി രൂപയുടേതാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 181 തട്ടിപ്പുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 99 തട്ടിപ്പ് കേസുകളില്‍ 46.9 കോടി രൂപയുയുടെ തട്ടിപ്പാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 27 തട്ടിപ്പ് കേസുകളില്‍ 9.3 കോടി രൂപയുടേതാണെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. എന്നാല്‍ 2014-2015 നും 2018-2019 നുമിടയില്‍ 972 ബാങ്ക് തട്ടിപ്പ് കേസുളില്‍ ആകെ 221 കോടി രൂപയുടെ തട്ടിപ്പാണ് ആകെ നടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബാങ്കുകള്‍ പ്രധാനമായും ക്രിമിനല്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പരാതി നല്‍കേണ്ടതുണ്ടെന്നാണ് പറയുന്നത്. തട്ടിപ്പിന്ന് കൂട്ടുനിന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ തട്ടിപ്പുകളില്‍ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യം ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ രാജ്യത്തെ അടുത്തിടെ പിഎംസി ബാങ്കില്‍ നടന്ന തട്ടിപ്പിന്നെതിരെ ആര്‍ബിഐ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ബാങ്ക് പലര്‍ക്കായി ആകെ നല്കിയ വായ്പ 8880 കോടിയാണ്. ഇതില്‍ തന്നെ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്. പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോയ് തോമസ് തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍