ചൈനീസ് ടെക് ഭീമന് ഹുവാവേയ്ക്ക് യുഎസ് നല്‍കിയത് എട്ടിന്റെ പണി!; അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം
ബോസ്റ്റണ്‍: ചൈനീസ് ടെക് ഭീമനായ ഹുവാവേയ്ക്ക് യുഎസ് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശത്ത് ഉപയോഗിക്കുന്ന അര്‍ദ്ധചാലകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കര്‍ശനമായി പരിമിതപ്പെടുത്തി. നിലവിലുള്ള യുഎസ് ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഹുവാവേയെ തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു.
വളരെയേറെ സാങ്കേതിക പഴുതുകളുണ്ടായിട്ടുണ്ട്. അതിലൂടെ യുഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഹുവാവേയ്ക്ക് കഴിഞ്ഞതായി റോസ് ഫോക്സ് ബിസിനസിനോട് പറഞ്ഞു. അത് ഇനി തുടരാന്‍ അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎസ് കമ്പനികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ചൈനയില്‍ നിന്നുമുണ്ടായത്.
ലോകത്തെ അര്‍ദ്ധചാലക പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന ചിപ്പിന്റെ രൂപ കല്‍പ്പനയും നിര്‍മ്മാണ ഉപകരണങ്ങളും കൂടുതലും യുഎസ് നിര്‍മ്മിച്ചതാണ്. അതിനാല്‍ പുതിയ നിയമം ഹുവാവേയ്ക്ക് ഇത് വില്‍ക്കുന്ന ഒന്നിലധികം വിദേശ നിര്‍മ്മാതാക്കളെയും ശാസ്ത്രീയവും സൈനികവുമായ ഉപയോഗങ്ങളുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഹൈസിലിക്കണ്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റുകളെയും പ്രതികുലമായി ബാധിക്കുന്നതാണ്. ഇതിനകം ഉല്‍പ്പാദിപ്പിക്കുന്ന ചിപ്പുകള്‍ക്ക് വിദേശ ഫൗണ്ടറികള്ക്ക് 120 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍