News

യുഎസ്-ചൈനാ ഉന്നതതല വ്യാപാര ചര്‍ച്ചകള്‍ ഒക്ടോബര്‍ ആദ്യം; തീരുമാനം വ്യക്തമാക്കി ചൈനീസ് വാണിജ്യ മന്ത്രാലയം; വ്യാപാര സംഘങ്ങളുടെ ചര്‍ച്ചകള്‍ സെപ്റ്റംബര്‍ പകുതിയോടെ

വാഷിങ്ടണ്‍: യുഎസ്-ചൈനാ വ്യാപാര യുദ്ധം ഇപ്പോഴും തുടരുന്ന വേളയിലാണ് ഉന്നതതല ചര്‍ച്ചകള്‍ ഒക്ടോബര്‍ ആദ്യവാരം നടക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആഗോള തലത്തില്‍ നടക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് വ്യാപാരയുദ്ധം കാരണമാകുമെന്ന് ആശങ്കയുയര്‍ന്നിരിക്കുന്ന വേളയിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനം. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍, ചൈനയുടെ വൈസ് പ്രീമിയര്‍ ലിയു ഹി, യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍ എന്നിവര്‍ ഫോണിലൂടെ സംവാദം നടത്തിയിരുന്നു.

മാത്രമല്ല ചൈനയിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ചര്‍ച്ചയെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ഒന്നിച്ച് നില്‍ക്കണമെന്നും പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണമെന്നും രണ്ടു രാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയിലേയും ചൈനയിലേയുമുള്ള വ്യാപാര സംഘങ്ങള്‍ സെപ്റ്റംബര്‍ പകുതിയോടെ ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 

യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിലെ വക്താവ് ലൈറ്റൈസറും മ്യുന്‍ചിനും ലിയുവുമായി സംസാരിച്ചുവെന്ന് സ്ഥിരീകരിച്ചു, ''വരും ആഴ്ചകളില്‍'' വാഷിംഗ്ടണില്‍ മന്ത്രി തലത്തിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ സമ്മതിച്ചതായി പറഞ്ഞു. ഞാറാഴ്ച മുതല്‍ ചൈനീസ് ഇറക്കുമതിയില്‍ വാഷിംഗ്ടണ്‍ 15% തീരുവ ചുമത്താന്‍ തുടങ്ങി, അതേസമയം യുഎസ് ക്രൂഡ് ഓയില്‍ ചൈന പുതിയ തീരുവ ചുമത്താന്‍ തുടങ്ങി. ഇത് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അമേരിക്കയ്ക്കെതിരെ പരാതി നല്‍കാന്‍ ചൈനയെ പ്രേരിപ്പിച്ചു.

വാണിജ്യ ചര്‍ച്ചകള്‍ വലിച്ചിഴച്ചാല്‍ രണ്ടാം തവണയും ബീജിംഗിനെതിരെ കൂടുതല്‍ ശക്തമാകുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ യുഎസ് മാന്ദ്യത്തിന് കാരണമാകുമെന്ന് വിപണി ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.

Author

Related Articles