News

മൂല്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.77 ശതമാനം അഥവാ 59 പൈസ ഉയര്‍ന്നു. ബുധനാഴ്ച മൂല്യം 76 മാര്‍ക്കിന് മുകളിലേക്ക് എത്തിയത് വിനിമയ വിപണിക്ക് ആശ്വാസകരമായി. 75.94 ല്‍ വ്യാപാരം ആരംഭിച്ച ശേഷം, നാല് മണിക്കൂര്‍ സെഷനില്‍ രൂപയുടെ മൂല്യം 75.59 ആയി ഉയര്‍ന്നു. യുഎസ് കറന്‍സിക്കെതിരെ ഇത് 75.67 ല്‍ എത്തി വ്യാപാരം അവസാനിച്ചു.

ആഭ്യന്തര ഇക്വിറ്റി മാര്‍ക്കറ്റുകളിലെ കുത്തനെ ഉയര്‍ന്ന നേട്ട സൂചികയും ഡോളറിന്റെ ബലഹീനതയും രൂപയെ പിന്തുണച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകളായ ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റി 50 ഉം രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് ബുധനാഴ്ച ആറ് ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നെറ്റ് സെല്ലര്‍മാരായി തുടരുന്നു. ചൊവ്വാഴ്ച 122.15 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. യുഎസ് സ്റ്റോക്ക്‌പൈലുകള്‍ പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ പ്രതീക്ഷകള്‍ക്കനുസരിച്ച് ഡിമാന്‍ഡ് മെച്ചപ്പെടുമെന്നതിനാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. അസംസ്‌കൃത എണ്ണ നിരക്കിന്റെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 3.1 ശതമാനം ഉയര്‍ന്ന് 21.10 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 2.3 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.

ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക ബുധനാഴ്ച 0.33 ശതമാനമായി ഇടിഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇതുവരെ ഗുണപരമായി മാറിയിട്ടില്ലാത്തതിനാല്‍ മൊത്തത്തിലുള്ള പ്രവണത ഇപ്പോഴും തലകീഴായി തുടരുന്നു, ' ഫോറെക്‌സ് ഉപദേശക സ്ഥാപനമായ സിആര്‍ ഫോറെക്‌സ് പറയുന്നു. അടുത്ത കുറച്ച് വ്യാപാര സെഷനുകളില്‍ രൂപ 75.50 -77.00 പരിധിയില്‍ നീങ്ങുമെന്ന് സിആര്‍ ഫോറെക്‌സ് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച 76.18 ന് ക്ലോസ് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം 482 പൈസ അഥവാ 6.75 ശതമാനം കുറഞ്ഞിരുന്നു.

Author

Related Articles