ബാബാ രാംദേവിന്റെ കമ്പനി കര്‍ഷകര്‍ക്ക് രണ്ട് കോടി രൂപ നല്‍കണം
ഉത്തരാഖണ്ഡ്: ബാബാ രാംദേവിന്റെ കമ്പനിയുടെ വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് കമ്പനി ജീവിക്കുന്നത്. അതിനാല്‍ കമ്പനിയുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. ബാബാ രാംദേവിന്റെ ദിവ്യാ ഫാര്‍മസിക്കെതിരെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോര്‍ഡും ബാബാരാംദേവിന്റെ കമ്പനിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ കേസിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. 2002ലെ ജൈവ വൈവിധ്യ ആക്ട് പ്രകാരമാണ് കോടതി കമ്പനിക്കെതിരെ ഉത്തരവിറക്കിയിരിക്കുന്നത്. കമ്പനിയുടെ ലാഭമായ 421 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് രണ്ട് കോടി നല്‍കണമെന്നാണ് ഉത്തരവ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍