News

സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരേയൊരു മരുന്ന് വാക്‌സിനേഷനെന്ന് നിര്‍മല സീതാരാമന്‍

ചെന്നൈ: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരേയൊരു മരുന്ന് വാക്‌സിനേഷനാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ജനസംഖ്യയില്‍ 73 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കിയെന്ന് അറിയിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വാക്‌സിനേഷന് മാത്രമേ സാധിക്കൂ കാരണം എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ബിസിനസുകള്‍ നടത്തികൊണ്ടുപോകാനും കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികവൃത്തികള്‍ തുടരാനും കഴിയൂവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

'രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി സുഗമമായി നടക്കുന്നു. ഇതുവരെ 73കോടി ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിച്ചു. ഇന്ന്, വാക്‌സിനേഷനിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു, കച്ചവടക്കാര്‍ക്ക് ബിസിനസുകള്‍ നടത്താന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു, സമ്പദ്‌വ്യവസ്ഥ ഉണര്‍ന്നു, കൂടാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക ജോലികള്‍ പുനരാരംഭിക്കാനായി. അതിനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മരുന്ന് വാക്‌സിനേഷനാണ്' -നിര്‍മല സീതാരാമന്‍ പറഞ്ഞു.

തമിഴ്‌നാട് മെര്‍ക്കന്‍ൈറല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഞായറാഴ്ച തമിഴ്‌നാട് ആരോഗ്യവകുപ്പ് 20 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി 4000 മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മൂന്നാംതരംഗത്തിന് വേണ്ടിയല്ല നമ്മുടെ എല്ലാ പ്രാര്‍ഥനകളും. അത് സംഭവിച്ചാല്‍, ആശുപത്രികളുടെ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ആശുപത്രികളുണ്ടെങ്കില്‍ ഐസിയു ഉണ്ടോയെന്ന് ചിന്തിക്കണം. ഐസിയു ഉണ്ടെങ്കില്‍ ഓക്‌സിന്‍ ലഭ്യതയുണ്ടോയെന്ന് നോക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി കോവിഡ് രണ്ടാം തരംഗത്തിന്റെ വലിയ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിട്ടപ്പോള്‍ ആശുപത്രികള്‍ വിപുലീകരിക്കുന്നതിനായി പദ്ധതികള്‍ മന്ത്രാലയം ആവിഷ്‌കരിച്ചുവെന്നും നിര്‍മല പറഞ്ഞു.

Author

Related Articles