സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമം; മല്യയെ ആദ്യത്തെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു
പുതിയ നിയമ പ്രകാരം സാമ്പത്തിക മേഖലയിലെ ആദ്യത്തെ ഫ്യുജിറ്റീവ് ഒഫന്‍ഡര്‍ ആയി വിജയ് മല്യയെ പ്രഖ്യാപിച്ചു. വന്‍തുക വെട്ടിച്ചു രാജ്യം വിടുന്ന കോര്‍പറേറ്റ് കുറ്റവാളികളെ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമമായിരുന്നു ഫ്യുജിറ്റീവ് എക്കണോമിക് ഒഫന്‍ഡര്‍ ആക്ട്. കോടികളുടെ തട്ടിപ്പ് രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ നടത്തിയപ്പോഴാണ് പുതിയ നിയമ നിര്‍മാണം നടപ്പിലാക്കിയത്.
വെട്ടിപ്പു നടത്തി മുങ്ങുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നതാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. പുതിയ ഫ്യൂജിറ്റീവ് നിയമപ്രകാരം കേസ് ചുമത്തിയ ആദ്യ ബിസിനസുകാരനായിരിക്കുകയാണ് മല്യ ഇപ്പോള്‍. ഒരു പി.എം.എല്‍.എ കോടതിയിലാണ് മല്യ ഒരു സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. ഇതോടെ അയാളുടെ വസ്തുവകകള്‍ ഇപ്പോള്‍ സര്‍ക്കാറിന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അഴിമതി വിരുദ്ധ കോടതിയില്‍ മല്യയെ ഒരു സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്‍കിയത്. സാമ്പത്തിക വെട്ടിപ്പിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. പണം തട്ടിപ്പിനു പുറമെ മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും വ്യാജ സാമ്പത്തികരേഖ ചമയ്ക്കുന്നതും നികുതി വെട്ടിക്കുന്നതുമെല്ലാം പുതിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്.
ഇന്ത്യയില്‍ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവില്‍ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടന്‍കോടതി അംഗീകരിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍