വൊഡാഫോണ്‍ ഐഡിയ പൂട്ടുമോ? കമ്പനിയുടെ നഷ്ടം പെരുകുന്നു; ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ടെലികോം കമ്പനികളിലൊന്നായ വൊഡാഫോണ്‍-ഐഡിയക്ക് വന്‍ തിരിച്ചടികള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ന് അഴസനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,439 കോടി രൂപയായി ഉയര്‍ന്നുവെനന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 50,922 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയിരുന്നകത്. കമ്പനിയുടെ ചിലവ് വര്‍ധിച്ചതാണ് അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കമ്പനിയുടെ ആകെ ചിലവ് ഏകദേശം 52.8 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടാക്കാട്ടുന്നത്. എജിആര്‍ കുടിശ്ശികയും, ചില വായ്പാ ദാതാക്കളുടെ ഇടപെടലുഖലും തിരിച്ചടിയാിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സെപ്റ്റംബര്‍ പദത്തില്‍ കമ്പനിയുടെ ആകെ ചിലവ് 44,150 കോടി രൂപയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വൊഡാഫോണ്‍ ഐഡിയയുടെ വരുമാനവും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 10,844 കോടി രൂപയില്‍ നിന്ന് 11,089 കോടി രൂപയായി വര്‍ധിച്ചു. അതേസമയം വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാര്‍ 8.3 മില്യണായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. റീച്ചാര്‍ജ് താരിഫ് നിരക്ക് കമ്പനി വര്‍ധിപ്പിച്ചതാണ് വരുമാനം പെരുകാന്‍ കാരണമായത്. അതേസമയം ജിയോയുടെ കടന്നുകയറ്റം കമ്പനിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍