സ്പെക്ട്രം യൂസേജ് ചാർജ്, ലൈസൻസ് ഫീ ഇനങ്ങളിലായി വോഡഫോൺ-ഐഡിയ 1,367 കോടി അടച്ചു
ന്യൂഡൽഹി: ടെലികോം ഓപ്പറേറ്റർ വോഡഫോൺ -ഐഡിയ കേന്ദ്രസർക്കാരിലേക്ക് 1,367 കോടി അടച്ചു. സ്പെക്ട്രം യൂസേജ് ചാർജ്, ലൈസൻസ് ഫീ ഇനത്തിലാണ് ആദ്യ പാദത്തിൽ ഈ തുക അടച്ചിരിക്കുന്നത്. ഇതോടെ കോവിഡ് മൂലം രാജ്യത്തെ ടെലികോം രംഗത്തിന് തിരിച്ചടി ഉണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിലേക്ക് അടക്കേണ്ട 90,000 കോടി ടെലികോം കമ്പനികൾക്ക് വരും നാളുകളിൽ പ്രതിസന്ധിയായേക്കും.
വർക്ക് ഫ്രം ഹോം വർധിച്ചതും ലോക്ക്ഡൗണിനെ തുടർന്ന് മൊബൈൽ ഉപഭോഗത്തിലുണ്ടായ വർധനവും ടെലികോം കമ്പനികൾക്ക് ആശ്വാസമായെന്നാണ് കരുതുന്നത്. മാർച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14 വരെയായിരുന്നുവെങ്കിലും കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്ന് ഇത് മെയ് മൂന്നിലേക്ക് നീട്ടിയിരിക്കുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍