വോഡഫോണ്‍ ഐഡിയക്ക് 833 കോടി നല്‍കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി; വിധി ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയക്ക് 833 കോടി നല്‍കാനുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ടെലികോം കമ്പനിക്ക് അനുകൂലമായി നിലപാടെടുത്തത്.
പണം തിരികെ നല്‍കാതെ തടഞ്ഞുവെച്ച ധനകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരായാണ് വിധി. ഇത്തരത്തില്‍ പണം തടഞ്ഞുവെക്കാനുള്ള നിയമ പ്രാബല്യം പ്രസ്തുത ഇടപാട് നടന്ന 2014-15 കാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ബോംബെ ഹൈക്കോടതി ഈ മാസമാദ്യം വിധിയെഴുതിയത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്‍കം ടാക്സ് വകുപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അധികമായി അടച്ച പണം തിരികെ നല്‍കാതെ ഭാവി നികുതിക്കായി തടഞ്ഞുവെക്കാനുള്ള അധികാരം, ഐടി നിയമത്തിലെ 241 എ വകുപ്പ് പ്രകാരം ഇപ്പോള്‍ ഉദ്യോഗസ്ഥര്ക്കുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ വോഡഫോണ്‍-ഐഡിയയുടെ ഓഹരിയില്‍ 2.65 ശതമാനം വര്‍ധനവുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍