ഫ്ളിപ്കാര്‍ട്ട് ഐപിഒ: ലക്ഷ്യം 1000 കോടി ഡോളറിന്റെ സമാഹരണം
ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്ളിപ്കാര്‍ട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തില്‍ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. 25 ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ ഫ്ളിപ്കാര്‍ട്ടിലെ 82.3 ശതമാനം ഓഹരികളും വാള്‍മാര്‍ട്ടിന്റെ കൈവശമാണുള്ളത്. ടെന്‍സെന്റ് (5.21%), ടൈഗര്‍ ഗ്ലോബല്‍ (4.72%), ബിന്നി ബെന്‍സാല്‍ (3.15%), ക്യുഐഎ (1.45%) എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്.
2019 സാമ്പത്തിക വര്‍ഷത്തിലെ 30,931 കോടി രൂപയില്‍ നിന്ന് 2020 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയര്‍ന്നു. 12 ശതമാനമാണ് വളര്‍ച്ച. അറ്റ നഷ്ടമാകട്ടെ 3,836 കോടി രൂപയില്‍ നിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍