വാള്‍മാര്‍ട്ട് 282 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം; ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിയത് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ പാലിക്കാതെ
വാഷിങ്ടണ്‍: ആഗോള ഓണ്‍ലൈന്‍ റീട്ടെയ്ലറായ ഭീമനായ വാള്‍മാര്‍ട്ടിന് പിഴയായി വിവിധ രാജ്യങ്ങളില്‍ അടയ്ക്കേണ്ടത് 282 മില്യണ്‍ ഡോളര്‍. അഴിമതി വരുദ്ധ നിയമങ്ങളും, ബിസിനസ് നിയമങ്ങളും പാലിക്കാത്തത് മൂലമാണ് വാള്‍മാര്‍ട്ടിന് ഭീമമായ തുക പിഴയായി നല്കിവേരുന്നത്. ചട്ടങ്ങള്‍ പാലിക്കാത്തത് മൂലം കമ്പനിയുടെ കേസുകളുടെ ഒത്തുതീര്‍പ്പിന് ഈ തുക അടച്ചു തീര്‍ക്കല്‍ നിര്‍ബന്ധവുമാണ്. ഈ തുക വേഗത്തില്‍ അടച്ചു തീര്‍ക്കാമെന്ന് യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) യില്‍ വാള്‍മാര്‍ട്ട് വ്യക്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യ, ചൈന,മെക്സികോ, ബ്രെസീല്‍ എന്നിവടങ്ങളിലായാണ് വാള്‍മാര്‍ട്ട് 282 മില്യണ്‍ ഡോളര്‍ പിഴയായി അടയ്ക്കേണ്ടത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥകര്‍ക്ക് ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതുപ്രകാരം ഫോറിന് കറപ്റ്റ് പ്രാക്റ്റിസസ് ആക്റ്റ് കമ്പനി പാലിച്ചിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമങ്ങള്‍ പാലിക്കാതെയാണ് വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ വലിയ വളര്‍ച്ച സാധ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനി അനധികൃതമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍