ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു; പുതുതായി 4.5 ലക്ഷം തൊഴിലവസരങ്ങളും
ഇന്ത്യന്‍ ഐടി കമ്പനികളില്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു. പുതുതായി 4.5 ലക്ഷം തൊഴിലവസരങ്ങളും ഐടി രംഗത്ത് വരുന്നതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനം അണ്‍എര്‍ത്ത് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിലാണ് ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക. മുന്‍പരിചയമില്ലാത്ത ജീവനക്കാരെയും കമ്പനികള്‍ നിയമിച്ചേക്കുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു.
സ്കില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വേതനങ്ങള്‍ക്കായിരിക്കും പ്രാധാന്യം. പുതിയ അവസരങ്ങളില്‍ 17-19 ശതമാനത്തോളം പേരെയും വരും വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിയമിച്ചേക്കും. 175000 ത്തോളം വരുമിത്. അണ്‍എര്‍ത്തിന്റെ കണക്കനുസരിച്ച് ഇതിനോടകം രാജ്യത്തെ 30-ലധികം ആഭ്യന്തര, മള്‍ട്ടിനാഷണല്‍ ടെക് സ്ഥാപനങ്ങള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,50,000 പുതുമുഖങ്ങളെ ചേര്‍ത്തിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍ നടത്തുന്ന ഏറ്റവും മികച്ച അഞ്ച് കമ്പനികള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്), ഇന്‍ഫോസിസ് എന്നിവരുമുണ്ട്. ടിസിഎസ് 77,000 പുതുമുഖങ്ങളെ നിയമിക്കും. 45,000 പുതുമുഖങ്ങളെ നിയമിക്കാനാണ് കൊഗ്നിസന്റിന്റെ പദ്ധതി. ഇന്‍ഫോസിസ് 45,000 പേരെയും ടെക് മഹീന്ദ്ര 15,000 പേരെയും നിയമിക്കും. കൂടാതെ എച്ച്സിഎല്‍ ടെക്നോളജീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 22,000 പേരെയും 2023 സാമ്പത്തിക വര്‍ഷത്തോടെ 30,000 പേരെയും ജീവനക്കാരിലേക്ക് ചേര്‍ക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍