വെയര്‍ഹൗസിങ് മേഖലയിലേക്ക് ഒഴുകിയെത്തിയത് 6.8 ബില്യണ്‍ ഡോളര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വെയര്‍ ഹൗസിങ് മേഖലയിലേക്ക് 2014 ന് ശേഷം ഒഴുകിയെത്തിയത് 6.8 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഏകദേശം 47,385 കോടി രൂപയാണ് വെയര്‍ഹൗസിങ് മേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിന് ശേഷം കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് എത്തിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മാനുഫാക്ചറിംഗ്, ഇ-കൊമേഴ്സ്, ലോജിസ്റ്റിക് സ്പേസ് എന്നിവരുടെ ആവശ്യകത വെയര്‍ഹൗസിങ് മേഖലയിലേക്ക് നിക്ഷേപം ഒഴുകിയെത്തുന്നതിന് കാരണമായി.
വെയര്‍ഹൗസിങ് സ്പേസ് പാട്ടത്തിന് നല്കുന്നതില് 77 ശതമാനം വര്‍ധനവാണ് 2018 ല്‍ രേഖപ്പെടുത്തിയത്. ഏകദേശം 42.6 മില്യണ്‍ സ്ക്വയര്‍ ഫീറ്റിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. 2014 ന് ശേഷം ഈ മേഖലയിലെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 282 മില്യണ്‍ ഡോളറാണ് ഒരു നിക്ഷേപത്തിലൂടെ എത്തിയത്. അതേസമയം സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തില്‍ 31 ശതമാനം നിക്ഷേപ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിവല്പ്മാരുടെ നിക്ഷേപം 20 ശതമാനത്തില്‍ ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രൈവറ്റ് ഇക്വുറ്റി നിക്ഷേപത്തില്‍ 31 ശതമാനവും സോവര്‍ജിന്‍, പെന്ഷന് തുകകളിലുണ്ടായ നിക്ഷേപ വളര്‍ച്ചയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍