News

വെയര്‍ഹൗസിങ് മേഖലയിലേക്ക് ഒഴുകിയെത്തിയത് 6.8 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വെയര്‍ ഹൗസിങ് മേഖലയിലേക്ക് 2014 ന്  ശേഷം ഒഴുകിയെത്തിയത് 6.8 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഏകദേശം 47,385 കോടി രൂപയാണ് വെയര്‍ഹൗസിങ് മേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിന് ശേഷം കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് എത്തിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മാനുഫാക്ചറിംഗ്, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക് സ്‌പേസ് എന്നിവരുടെ ആവശ്യകത വെയര്‍ഹൗസിങ് മേഖലയിലേക്ക് നിക്ഷേപം ഒഴുകിയെത്തുന്നതിന് കാരണമായി. 

വെയര്‍ഹൗസിങ് സ്‌പേസ് പാട്ടത്തിന് നല്‍കുന്നതില്‍ 77 ശതമാനം വര്‍ധനവാണ് 2018 ല്‍ രേഖപ്പെടുത്തിയത്. ഏകദേശം 42.6 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. 2014 ന് ശേഷം ഈ മേഖലയിലെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 282 മില്യണ്‍ ഡോളറാണ് ഒരു നിക്ഷേപത്തിലൂടെ എത്തിയത്. അതേസമയം സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തില്‍ 31 ശതമാനം നിക്ഷേപ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിവല്പ്മാരുടെ നിക്ഷേപം 20 ശതമാനത്തില്‍ ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രൈവറ്റ് ഇക്വുറ്റി നിക്ഷേപത്തില്‍ 31 ശതമാനവും സോവര്‍ജിന്‍, പെന്‍ഷന്‍ തുകകളിലുണ്ടായ നിക്ഷേപ വളര്‍ച്ചയാണ്.

 

Author

Related Articles