എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താരയും എത്തുമോ? വ്യവസായ ലോകത്ത് ഇപ്പോള്‍ നടക്കുന്നത് ചൂടന്‍ ചര്‍ച്ച; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാരും രംഗത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ആരൊക്കെയാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ വരികയെന്നാണ് സാമ്പത്തിക ലോകവും വ്യവസായിക ലോകവും ഇ്പ്പോള്‍ ഉറ്റുനോക്കുന്നത്. കമ്പനിയുടെ കടബാധ്യതയെ രക്ഷിച്ചെടുക്കാന്‍ വിസ്താരയും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിസ്താരയ്ക്കും എയര്‍ ഇന്ത്യയില്‍ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്യ അതേസമയം ഇതുമായി ബന്ധപ്പെട്ട് പഠിച്ചുകൊണ്ടിരിക്കയാണെന്നാണ് വിസ്താര ചെയര്മാന് ഭാസ്കര്‍ ഭട്ട് പറഞ്ഞത്. എയര്‍ ഇന്ത്യക്കായി തത്പര്യപത്രം സമര്‍പ്പിക്കാന്‍ ഒരുപക്ഷേ കമ്പനി തന്നെ ശ്രമം നടത്തിയേക്കും.
അതേസമയം എയര്‍ ഇന്ത്യക്ക് അദാനിയും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുടെ ഒപ്പം അദാനി ഗ്രൂപ്പ് ചേരുമെന്നും അടുത്ത മാസത്തോടെ താല്‍പ്പര്യപ്രകടനം (എക്സ്പ്രഷന്‍ ഓഫ് ഇന്റ്റസ്- ഇഒഐ) സമര്‍പ്പിക്കുമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ചതിന് ശേഷമുള്ള പ്രതികരണത്തെ ആശ്രയിച്ചാകും അദാനിയുടെ അന്തിമ തീരുമാനം ഉണ്ടാകുക. മാത്രമല്ല, ഈ പ്രക്രിയയ്ക്ക് ശേഷം ലേലക്കാരായി വരുന്നവര്‍ക്ക് എയര്‍ലൈനിന്റെ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്സ് എന്നിവയും താല്‍പ്പര്യപ്രകടനം സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടത്തിലായ കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണ നിബന്ധനകള്‍ പരിശോധിച്ച് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍