വിപ്രോയുടെ ലാഭത്തില്‍ ഇടിവ്; 3.4 ശതമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ഐടി കമ്പനിയായ വിപ്രോ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2,465.7 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.4% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം 2553 കോടി രൂപയായിരുന്നു ലാഭം. അതേസമയം അറ്റ വരുമാനം 15,114.5 കോടിയാണ്. മുന്‍ വര്‍ഷം ഇത് 15126 കോടിയായിരുന്നു.
9,500 കോടി രൂപ മുടക്കി ഓഹരികള്‍ തിരിച്ചു വാങ്ങുന്ന പദ്ധതിയും (ഷെയര്‍ ബൈബാക്ക്) വിപ്രോ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 400 രൂപ എന്ന നിരക്കില്‍ 23.75 കോടി ഓഹരികള്‍ വാങ്ങും. ഇന്നലത്തെ വിപണിവില 375.5 രൂപയാണ്. യുഎസ് ആസ്ഥാനമായ എന്‍ജിനീയറിങ് സേവന കമ്പനി എക്സിമിയസ് ഡിസൈനിനെ വിപ്രോ ഏറ്റെടുക്കും. 586.3 കോടി (8 കോടി യുഎസ് ഡോളര്‍) രൂപയുടേതാണ് ഇടപാട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍