വിപ്രോയുടെ ലാഭത്തില്‍ 38 ശതമാനം വര്‍ധനവ്; ലാഭത്തില്‍ വര്‍ധനവുണ്ടായത് കൃത്യതയോടെയുള്ള പ്രവര്‍ത്തനമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഭീമന് കമ്പനിയായ വിപ്രോയുടെ ലാഭത്തില്‍ വന്‍ കുതിച്ചു ചാട്ടം. അപ്രതീക്ഷിതമായ മുന്നേറ്റമാണ് വിപ്രോയുടെ ലാഭത്തിലുണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 37.74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ലാഭത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ കമ്പനിയുടെ ആകെ ലാഭം 2,483 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 1803 കോടി രൂപയായിരുന്ന കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭം.
കമ്പനിയുടെ റവന്യു വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസം അവസാനിച്ചതോടെ കമ്പനിയുടെ ആകെ വരുമാനം 8.98 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 15,0006.30 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 13,768.60 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കമ്പനി നടപ്പിലാക്കിയ ചില പരിഷ്കരണങ്ങളാണ് ലാഭത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കിയിട്ടുള്ളത്.
കമ്പനിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്ന നടപടികളടക്കം അധികൃതര്‍ ഇക്കഴിഞ്ഞ വര്‍ഷം എടുത്തിരുന്നു. 10,500 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാനായിരുന്നു കമ്പനി അന്ന് ആലോചിച്ചിരുന്നത്. ഏകേദേശം 32.3 കോടി രൂപ വിലമതിക്കുന്ന 325 രൂപയുടെ ഓഹരികളാണ് തിരികെ വാങ്ങാന്‍ ആലോചിച്ചിരുന്നത്. കൃത്യതയോടെയുള്ള പ്രവര്‍ത്തനമാണ് കമ്പനിയുടെ ലാഭത്തില്‍ വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍