ക്രിപ്റ്റോ കറന്‍സികള്‍ ഉടനെ നിരോധിച്ചേക്കും; നിയമനിര്‍മാണം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടു മാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് നിയമനിര്‍മാണം പരിഗണിക്കുന്നത്.
2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി നിരോധനം നീക്കി ഉത്തരവിട്ടിരുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ഐഎഎംഎഐ) യുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്.
സുപ്രീംകോടതിയുടെ ഉത്തരവ് വന്നെങ്കിലും ആര്‍ബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ നല്കാത്തതിനാല് ബാങ്കുകള്‍ ക്രിപ്റ്റോ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളില്‍ രാജ്യത്ത് ഇടപാടുകള്‍ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായില്‍ സര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപ വരെ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ നല്‍കണമന്നായിരുന്നു സമിതിയുടെ നിര്‍ദേശം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍