ജെറ്റ് എയര്‍വേസ് 13 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദ് ചെയ്തു
മുംബൈ: ജെറ്റ് എയര്യവേസിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 13 അന്താരാഷ്ട്ര റൂട്ടിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇതോടെ ജെറ്റ് എയര്‍വേസിനെ ആശ്രയിച്ച യാത്രക്കാര്‍ ദുരിതത്തിലായി. ഏപ്രില്‍ മാസം അവസാനം വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിനാലാണ് അന്താരാഷ്ട്ര സര്‍വീസുകളെല്ലാം റദ്ദ് ചെയ്തത്. ഡല്‍ഹി- മുംബൈ എന്നിവടങ്ങളിലെ സര്‍വീസുകളാണ് കൂടുതല്‍ റദ്ദ് ചെയ്തിട്ടുള്ളത്.
പുണെ -സിംഗപ്പൂര്‍, പുണെ-അബുദാബി എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. പൈലറ്റുമാര്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് രാജിവെച്ച് സ്പൈസ് ജെറ്റിലേക്ക് പോയതും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഏപ്രില്‍ ഒന്നിന് മുന്‍പായി ജീവനക്കാരുടെ ശമ്പളം കിട്ടണമെന്നാണ് പ്രധാന ആവശ്യം. ഇല്ലെങ്കില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പൈലറ്റുമാര്‍ താക്കീത് ചെയ്തിട്ടുണ്ട്. മുംബൈ- മാഞ്ചസ്റ്റാര്‍ റൂട്ടിലേക്കുള്ള സര്‍വീസുകളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ് ജെറ്റ് എര്‍വേസ്.
അതേസമയം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെങ്കില്‍ നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. മാനേജ്മെന്റ് തലത്തില്‍ അഴിച്ചു പണിയില്ലാതെ ജെറ്റിനെ കരകയറ്റാനാകില്ലെന്ന അഭിപ്രായമാണ് ബാങ്കുകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവില്‍ ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നത് ബാങ്കുകള്‍ക്ക് മാത്രമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍