എവര്‍ഗ്രാന്‍ഡെ വന്‍ കടക്കെണിയില്‍; ശതകോടീശ്വരന്മാര്ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 135 ബില്യണ്‍ ഡോളര്‍
ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെ വന്‍ കടക്കെണിയിലാണെന്ന വാര്‍ത്ത ആഗോള തലത്തില്‍ ഓഹരി വപിണികളെ ബാധിച്ചപ്പോള്‍ ശതകോടീശ്വരന്മാര്ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 135 ബില്യണ്‍ (10 ലക്ഷം കോടി രൂപ) ഡോളര്‍. ബ്ലൂംബര്‍ഗര്‍ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ്ല കോര്പറേഷന് ഉടമ ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ 7.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യണ്‍ കുറഞ്ഞ് 194.2 ബില്യണുമായി.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോള്‍ ഇടപാടുകള്‍ക്കുള്ള പണം പോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവര്‍ഗ്രാന്‍ഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ വരാനിരിക്കുന്ന തീരുമാനങ്ങളും കൂടിയായപ്പോള്‍ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആന്‍ഡ്പി 500 സൂചിക 1.7 ശതമാനം തകര്‍ച്ച നേരിട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍