ആഗോളതലത്തില്‍ ചരക്കുവ്യാപാരം ഈ വര്‍ഷം 8 ശതമാനം വര്‍ദ്ധിക്കുമെന്ന് ഡബ്ല്യുടിഒ
ജെനീവ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം ആഗോള വ്യാപാരം ശക്തവും എന്നാല്‍ അസമവുമായ വീണ്ടെടുക്കലിന് തുടക്കമിട്ടതായി ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) നിരീക്ഷിക്കുന്നു. ആഗോളതലത്തില്‍ ചരക്കുവ്യാപാരം ഈ വര്‍ഷം 8 ശതമാനം വര്‍ദ്ധിക്കുമെന്ന് ഡബ്ല്യുടിഒ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ചരക്ക് വ്യാപാരം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വികസിച്ചതോടെ ലോക വ്യാപാരത്തില്‍ പെട്ടെന്ന് വീണ്ടെടുക്കാനുള്ള സാധ്യത മെച്ചപ്പെട്ടു.
'2020 ല്‍ 5.3 ശതമാനം ഇടിവ് നേരിട്ടതിന് ശേഷം 2021 ല്‍ ലോക വ്യാപാര വ്യാപാരത്തിന്റെ അളവ് എട്ട് ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മുമ്പ് കണക്കാക്കിയതിനേക്കാള്‍ ചെറിയ കുറവാണിത്, ' ഡബ്ല്യുടിഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയ രാജ്യമാണ് ചൈനയെന്ന് ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 14.7 ശതമാനം വിഹിതമാണ് കയറ്റുമതിയില്‍ ചൈനയ്ക്കുള്ളത്.
യുഎസിന് പിന്നില്‍ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരും ചൈനയാണ്. 11.5 ശതമാനം വിഹിതമാണ് ഇറക്കുമതിയില്‍ ചൈനയ്ക്കുള്ളത്. വ്യാപാര വളര്‍ച്ച 2022 ല്‍ 4 ശതമാനത്തിലേക്ക് പരിമിതപ്പെടും. കോവിഡ് 19ന്റെ പ്രത്യാഘാതങ്ങള്‍ തുടര്‍ന്നും കാണാനാകുമെന്നാണ് ഡബ്ല്യുടിഒ പറയുന്നത്. കാരണം ഈ വികാസത്തിന്റെ വേഗത പരിമിതമായതിനാല്‍ മൊത്തം വ്യാപാരം പ്രീ പാന്‍ഡെമിക് പ്രവണതയുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയിരുന്നതിനേക്കാള്‍ ഏറെ താഴെയാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍