ട്രാവല്‍ പോര്‍ട്ടല്‍ യാത്ര ഐപിഒ വിപണിയിലേക്ക്; ലക്ഷ്യം 1000 കോടിയോളം രൂപ
പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍ യാത്രയുടെ ഇന്ത്യന്‍ ഉപസ്ഥാപനം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പര്‍ കമ്പനി, സെബിക്ക് സമര്‍പ്പിച്ചു. 1000 കോടിയോളം രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 8,896,998 ഓഹരികളുമാണ് വില്‍ക്കുന്നത്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനവുമായി യാത്ര എത്തുന്നത്. 2016ല്‍ ന്യൂയോര്‍ക്കിലെ നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് യാത്ര ഓണ്‍ലൈന്‍ ഇങ്ക്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 118.6 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെയുള്ള ആറുമാസത്തെ കണക്കുകള്‍ പ്രകാരം 19 കോടിയാണ് യാത്രയുടെ നഷ്ടം. 89.4 കോടിയായിരുന്നു ഇക്കാലയളവിലെ വരുമാനം. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഡിഎഎം ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ നടത്തിപ്പുകാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍