ഫുഡ് ഡെലിവറി നിരക്ക് ഒഴിവാക്കി സൊമാറ്റോ; 18 മുതല്‍ പ്രാബല്യത്തില്‍
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിനിടെ ഹോട്ടലുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഭക്ഷണത്തിനുള്ള കമ്മീഷന് നീക്കി സൊമാറ്റോ. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചത്. ഇതോടെയാണ് നവംബര്‍ 18 മുതല്‍ പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ കമ്മീഷനില്ലാതെ ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലോ ആവശ്യമുള്ളയിടങ്ങളിലോ എത്തിച്ച് നല്‍കും.
ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റസ്റ്റോറന്റിന്റെ പാര്‍ട്ട്ണര്‍മാര്‍ക്ക് സൌജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള സൌകര്യമാണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 200 ശതമാനം വര്‍ധനവാണ് ഇത്തരത്തിലുള്ള ഓര്‍ഡറുകളിലുണ്ടായിട്ടുള്ളത്. ടേക്ക് എവേ സേവനങ്ങള്‍ക്കായി ഏകദേശം 55000 റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ദയാല്‍ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയില്‍ 10000 കണക്കിന് ഓര്‍ഡറുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.
റസ്റ്റോറന്റ് മേഖലയെ സഹായിക്കുന്നതിനായി അത്തരത്തിലുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും സ്വീകരിക്കുന്ന എല്ലാ ഗേറ്റ് വേ ചാര്‍ജുകളും ഉപേക്ഷിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭക്ഷ്യവിതരണ രംഗത്ത് കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ 110 ശതമാനം വളര്‍ച്ചയാണ് ജിഎംവിയിലുണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ ആദ്യത്തെ ലോക്ക്ഡൌണിന് ശേഷം 13 കോടി ഓര്‍ഡറുകളാണ് ഞങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. ഭക്ഷണ പാക്കറ്റുകളിലൂടെ ഒരിക്കല്‍ പോലും രോഗബാധയുണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ലോക്ക്ഡൌണ്‍ ആരംഭിച്ച ശേഷം ഇതുവരെയും ഒരിക്കല്‍പ്പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാത്ത ഉപയോക്താക്കളുമുണ്ട്.
ഇതിനകം ഡെലിവറി ഓര്‍ഡറുകള്‍ നല്കുന്ന റെസ്റ്റോറന്റുകള്‍ക്കായി, കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കുന്നതിനും അവരുടെ ബിസിനസ്സ് കൂടുതല്‍ വളര്‍ത്തുന്നതിനും ടേക്ക്അവേ മറ്റൊരു അവസരം നല്കുന്നു. സൊമാറ്റോയിലെ ഹോം പേജില്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ടേക്ക്അവേ വാഗ്ദാനം ചെയ്യുന്ന എല്ലാ റെസ്റ്റോറന്റുകള്‍ക്കും ഉപയോക്താക്കള്‍ക്ക് തിരയാന്‍ കഴിയും.ഞങ്ങള്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നതിനാല്‍ അവര്‍ എല്ലാ സുരക്ഷാ നടപടികളും പിന്തുടരുകയും മാസ്ക്കുകള്‍ ധരിക്കാനും ഓര്‍ഡറുകള്‍ എടുക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, 'സൊമാറ്റോ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍